Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rohit Pawar

ബാരാമതി വിമാനാപകടം കേസില്ല; സംശയം ബലപ്പെട്ടെന്ന് രോഹിത് പവാർ

മുംബൈ: ബാരാമതി വിമാനാപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകാത്തത് ഒട്ടേറെ സംശയങ്ങളാണു സൃഷ്ടിക്കുന്നതെന്ന് എൻസിപി(എസ്പി) എംഎൽഎ രോഹിത് പവാർ.

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിനുകാരണമായ അപകടത്തിൽ ആരെയോ സംരക്ഷിക്കാൻ സർക്കാരും ഭരണകൂടവും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിഎസ്ആർ വെഞ്ച്വേഴ്സ് എന്ന കന്പനിയുടെ ചെറുവിമാനം കഴിഞ്ഞമാസം 28ന് അപകടത്തിൽപ്പെട്ടാണ് അജിത് പവാർ മരണമടഞ്ഞത്. കന്പനിയുടെ നാല് വിമാനങ്ങളും പരിശോധിക്കാൻ വ്യോമയാന മന്ത്രാലയം നിർദേശം നൽ‌കിയിട്ടുണ്ട്.

National

അജിത് പവാറിന്‍റെ മരണത്തിൽ സംശയമെന്ന് അനന്തരവൻ

പൂന: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. വിമാനാപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ചൊവ്വാഴ്ച വിശദമായ പ്രെസന്‍റേഷൻ നടത്തുമെന്നും അജിത് പവാറിന്‍റെ അനന്തിരവൻകൂടിയായ അദ്ദേഹം പറഞ്ഞു.

എൻസിപിയുടെ ലയനം അജിത് പവാർ ആഗ്രഹിച്ചിരുന്ന സാഹചര്യത്തിൽ ഇതിനുള്ള ശ്രമം തുടരും. എന്തുകൊണ്ടാണ് അപകടം സംഭവിച്ചത്, അത് എങ്ങനെ സംഭവിച്ചിരിക്കാം, ഈ വിഷയങ്ങളിലെല്ലാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനാണു പ്രസന്‍റേഷൻ.

ലയനത്തിനു പിന്നിലെ ഉദ്ദേശ്യങ്ങളും വിശദീകരിക്കും. എന്തുകൊണ്ടാണ് ലയനം നടക്കേണ്ടിയിരുന്നത്, അജിത് ദാദയുടെ യഥാർഥ ഉദ്ദേശ്യം എന്തായിരുന്നു? തുടങ്ങിയ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും രോഹിത് വ്യക്തമാക്കി.

Latest News

Corehub Up